Posts

നോട്ടങ്ങള്‍

മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍ മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍ പുറത്ത് തൂങ്ങിയാടുന്ന കറുത്തുവളഞ്ഞ കുഴലുകളില്‍ നിന്ന് തെറിക്കുന്ന ഉളുമ്പുമഴയല്ല മതത്തെ ഓര്‍മ്മിപ്പിച്ചത്. അകത്തെ ആശയങ്ങളുടെ മോര്‍ച്ചറിയാണ്. വിശപ്പ് വിശന്നിട്ട് വയ്യ , തിന്നാനെന്തുണ്ട് - ഞാൻ ചോദിച്ചു. ക വറുത്തത് ഉണ്ട് - അമ്മ പറഞ്ഞു. ജനിച്ചപ്പോൾ മുതൽ ഈ ഭാഷ തിന്ന് തുടങ്ങിയതാണ്, വറുത്തും പുഴുങ്ങിയും പച്ചയ്ക്കുമൊക്കെ; വിശപ്പടങ്ങുന്നില്ല. വീട് പുഴയുടെ ജഡമാണതിന്റെ ത്വക്ക് കുന്നിന്റെ ജഡമാണതിന്റെ പേശി കാടിന്റെ ജഡമാണതിന്റെയസ്ഥി ക്യാന്‍സര്‍ കൊല്ലും ഞാന്‍ എന്നലറിക്കൊണ്ടൊരു പൂവു വിരിഞ്ഞു തൊണ്ടക്കുഴിയില്‍. കൊന്ന വിഷുവെത്തിയെന്നാരോ പറഞ്ഞു കളിപ്പിച്ചു, തുറന്നു, വഴിവക്കിലോർമ്മകൾ, കണിക്കൊന്ന.

ഒരു രസം

ഞാനെന്തു ചെയ്യണമെന്ന ചിന്ത വിട്ടിട്ട് അപരനെ എന്തു ചെയ്യിക്കണമെന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് രസം, എനിക്ക് കൊമ്പുകൾ മുളയ്ക്കുന്നു . കിളികൾക്കും മേഘങ്ങൾക്കും എന്റെ തോൾക്കീഴേകൂടി പറന്നാലെന്താ ? എനിക്ക് ചെല്ലേണ്ടയിടത്തിന് എന്റെയടുത്തേക്ക് വന്നാലെന്താ ? എന്റെ വിചാരങ്ങൾ മറ്റു നാവുകൾക്ക് പറഞ്ഞാലെന്താ ? എല്ലാവർക്കും എന്നെയനുസരിക്കുന്ന ഞങ്ങളായാലെന്താ ? ഞാൻ അമർന്നിരിക്കുന്നു ഞാൻ ഉറക്കെ പൊട്ടിച്ചിരിക്കുന്നു ഞാൻ സാവധാനം നടക്കുന്നു ഞാൻ ശാന്തമായി ശ്വസിക്കുന്നു അപരന്റെ നിലവിളി സംഗീതം പോലെ ഞാൻ ആസ്വദിക്കുന്ന കാലം വന്നിരിക്കുന്നു എന്ന് ഞാൻ തീരുമാനിക്കുന്നു. ഞാൻ ചവിട്ടി നിൽക്കുന്ന മണ്ണിനുള്ളിൽ, ഞാൻ ചവിട്ടി നിൽക്കുന്ന മനുഷ്യനുള്ളിൽ, ജലം ഒഴുകുന്ന, മലം ഒഴുകുന്ന, ചലം ഒഴുകുന്ന , അറിവൊഴുകുന്ന, ഭയമൊഴുകുന്ന കുഴലുകൾ. അവയിലൂടെ എന്ത്, എവിടെത്തുടങ്ങി, ഏതു വഴി, എന്തു വേഗത്തിൽ എങ്ങോട്ടൊഴുകണമെന്ന് തീരുമാനിക്കുന്നതിന്റെ  ഒരു രസം.

ക്യാന്‍സര്‍

Image
"കൊല്ലും ഞാന്‍" എന്നലറിക്കൊണ്ടൊരു പൂവു വിരിഞ്ഞു തൊണ്ടക്കുഴിയില്‍.

കിളിപ്പാട്ട്

Image
1 കഥ പാടാത്തതെന്തെന്ന് ചോദിച്ചപ്പോഴിണക്കിളി- ചെവി കേള്‍ക്കുകയില്ലല്ലോ ചെവി കേള്‍ക്കാത്തതാര്‍ക്കെന്ന് വെടിയൊച്ച മുഴങ്ങുന്നു കുട്ടികളുടെ നിലവിളി "അച്ഛനെന്തു പറഞ്ഞാലും കാട്ടിലേക്കില്ല യാത്രകള്‍ കിഴവന്റോരോ പഴങ്കഥ" "കടല്‍ത്തീരത്തു ചെന്നിട്ട് കിഷ്കിന്ധയ്ക്കു മടങ്ങുക കണ്ടില്ലെന്നങ്ങു പറയണം" മണ്ണുണര്‍ന്നു മെനഞ്ഞിവള്‍ കണ്ണിലാ മണ്ണു പോയി പോല്‍ മണ്ണിന്‍ കണ്ണു നനയുന്നു 2 ഫ്രെയിമില്‍ ഒത്തു കിട്ടുവാന്‍ അടുത്തു ചേര്‍ന്നിരിക്കുക- കാട്ടാളരുടെ ക്യാമറ വിശക്കുന്നവനു ഭക്ഷണം കരയുന്നവനു സാന്ത്വനം മുനിക്കു പറയാമത് പിണങ്ങാനല്ല പടനിലം ഇണങ്ങുകയും വേണ്ട ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതുക ഊമയല്ലല്ലോ കുട്ടികള്‍ ചെകിടും തുളയുമുണ്ടല്ലോ അവരും പാടിക്കോട്ടെ 3 അച്ഛനെന്തും പറഞ്ഞോട്ടെ കഥ പാടാത്തതെന്തെന്ന് ചോദിക്കുകയേ വേണ്ട മുന കൂര്‍പ്പിച്ച നാരായം കിളിക്കു മിണ്ടിക്കൂടാ "ശബ്ദമില്ലാതെ കൊന്നുതാ"

ഖനി

Image
കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു. തുരന്നു തുരന്ന്‌ ഒരു തുറന്ന ലോകത്തേയ്ക്ക്‌ ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക്‌ ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌ അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില്‍ അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌ മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന ഒരാല്‍ മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍ പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"

ഛായ

Image
ഉല്‍പ്പത്തി സമദൂര സിദ്ധാന്തത്തിന്‍മേല്‍ മെര്‍ക്കുറിയുടെ ത്രിമാന കവചം അനന്തം ആഴത്തെളിമ തീപിടിച്ച കപ്പല്‍പ്പായകളില്‍ ആര്‍ക്കമെഡീസ്‌ പഴമ്പെരുമ സില്‍വിയാപ്ളാത്ത്‌ ഇടപ്പള്ളി നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍ നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന ഛായ ചിതറി വീണുടഞ്ഞാലും അദ്വൈതം വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം ചിരിച്ചും കരഞ്ഞും ചിരിപ്പിച്ചും കരയിപ്പിച്ചും അസൂയപ്പെട്ടും പെടുത്തിയും ദ്വേഷിച്ചും അഹങ്കരിച്ചും പേടിച്ചും പ്രണയിച്ചും തലയ്ക്കു തീപിടിച്ചും മുങ്ങി മരിച്ചു മറഞ്ഞ നിലവിളികളിലൊന്നില്‍ ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം. ഛായ ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌ മുന്നറിയിപ്പിന്റെ പിന്‍കാഴ്ച മുഖത്ത്‌ പൊട്ടിമുളച്ച്‌ നിറഞ്ഞു കവിഞ്ഞ്‌ ഉണങ്ങിയൊടുങ്ങിയ കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌ ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം ശിശിരം കറുപ്പുകൊഴിഞ്ഞു തുടങ്ങിയ കോണിഫറസ്‌ വനങ്ങ

യാത്ര

Image
നടക്കുകയായിരുന്നു; രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ! ഞാനൊറ്റയ്ക്ക്‌! നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില പിന്നില്‍... ? ഇരുട്ട്‌ തന്നെ എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു ചിരിയില്ല ഒച്ചയില്ല ആരുമില്ല അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു തെരുവു ബള്‍ബ്‌ ഇനി? മുകളിലേയ്ക്കു നോക്കുമ്പോള്‍... ഹൗ! എന്റെ കുഞ്ഞു നക്ഷത്രം മാത്രം ദൈവത്തിന്റെ കണ്ണ്‌ എന്റെ കണ്ണായ ദൈവം ദൈവമേ ഞാന്‍! വേഗം നടന്നു.