നോട്ടങ്ങള്‍
മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍ മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍ പുറത്ത് തൂങ്ങിയാടുന്ന കറുത്തുവളഞ്ഞ കുഴലുകളില്‍ നിന്ന് തെറിക്കുന്ന ഉളുമ്പുമഴയല്ല മതത്തെ ഓര്‍മ്മിപ്പിച്ചത്. അകത്തെ ആശയങ്ങളുടെ മോര്‍ച്ചറിയാണ്. വിശപ്പ് വിശന്നിട്ട് വയ്യ , തിന്നാനെന്തുണ്ട് - ഞാൻ ചോദിച്ചു. ക വറുത്തത് ഉണ്ട് - അമ്മ പറഞ്ഞു. ജനിച്ചപ്പോൾ മുതൽ ഈ ഭാഷ തിന്ന് തുടങ്ങിയതാണ്, വറുത്തും പുഴുങ്ങിയും പച്ചയ്ക്കുമൊക്കെ; വിശപ്പടങ്ങുന്നില്ല. വീട് പുഴയുടെ ജഡമാണതിന്റെ ത്വക്ക് കുന്നിന്റെ ജഡമാണതിന്റെ പേശി കാടിന്റെ ജഡമാണതിന്റെയസ്ഥി ക്യാന്‍സര്‍ കൊല്ലും ഞാന്‍ എന്നലറിക്കൊണ്ടൊരു പൂവു വിരിഞ്ഞു തൊണ്ടക്കുഴിയില്‍. കൊന്ന വിഷുവെത്തിയെന്നാരോ പറഞ്ഞു കളിപ്പിച്ചു, തുറന്നു, വഴിവക്കിലോർമ്മകൾ, കണിക്കൊന്ന.
Comments
കുട്ടികളെല്ലാവരും ഡസ്കിനഭിമുഖമായി ബെഞ്ചിലിരിക്കുകയാണ് പതിവ്. എന്നാല്‍ ഒരു പെണ്‍കുട്ടി മാത്രം നേരെ എതിര് ദിശയിലേക്ക് റോഡിലേക്ക് നോക്കി അല്പ സമയം നില്‍ക്കുകയും പിന്നീട് ഇരിക്കുകയും ചെയ്യുന്നു. ഒരാഴ്ച ഞാന്‍ ആ കുട്ടിയെ നിരീക്ഷിച്ചതില്‍ ഒരു ബസിനെ നോക്കിയാണ് ആ കുട്ടി നില്‍ക്കുന്നത് എന്ന് മനസിലായി. പിന്നീട് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയതില്‍ ആ കുട്ടി ഒരു ബസിലെ കണ്ടക്ടറെ നോക്കിയാണ് നില്‍ക്കുന്നത് എന്ന് മനസിലായി. ആ കുട്ടി അയാളുമായി പ്രണയത്തിലായെന്നും എനിക്ക് മനസിലായി. “മാവ് പൂത്തിട്ടുകാണാന് വളരെ മനോഹരമായിരിക്കും, പക്ഷെ ഒരു മഴക്കാറ് വന്നാല്‍ കരിഞ്ഞുപോകുമെന്ന് ഞാന്‍ ആ കുട്ടിയെ ഉപദേശിച്ചിരുന്നു”. എന്നാല്‍ പതിമൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം ഒരു ഗള്‍ഫ് കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ആ കുട്ടിയെ ഞാന്‍ അവിചാരിതമായി കണ്ടുമുട്ടി. സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം എന്നോടൊരു ചോദ്യം “നിങ്ങള്‍ വീടെടുത്തോ ഞങ്ങള്‍ വീടെടുത്തു”; ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു “നീ മറ്റവനെ വിട്ടോ” എന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ആ കുട്ടി അതുവഴി വന്ന ഒരു ബസിന് കൈ നീട്ടി യാത്ര തിരിച്ചു.
http://www.typewritingacademy.blogspot.com
email: shaji_ac2006@yahoo.co.in
Asamsakal