യാത്ര

നടക്കുകയായിരുന്നു;
രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ!
ഞാനൊറ്റയ്ക്ക്!
നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി
ഹി ഹി കൊള്ളാം എന്ന് ഒരു വാഴയില
പിന്നില്‍... ?
ഇരുട്ട് തന്നെ
എന്തിനും തയ്യാറെന്ന് ചിറികോട്ടുന്നു
ചിരിയില്ല
ഒച്ചയില്ല
ആരുമില്ല
അയ്യോ!പാവം എന്ന് ദൂരെ നിന്നൊരു
തെരുവു ബള്‍ബ്
ഇനി?
മുകളിലേയ്ക്കു നോക്കുമ്പോള്‍...
ഹൗ!
എന്റെ കുഞ്ഞു നക്ഷത്രം മാത്രം
ദൈവത്തിന്റെ കണ്ണ്
എന്റെ കണ്ണായ ദൈവം
ദൈവമേ
ഞാന്‍!
വേഗം നടന്നു.
Comments