Posts

Showing posts from November, 2009

ഖനി

Image
കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു. തുരന്നു തുരന്ന്‌ ഒരു തുറന്ന ലോകത്തേയ്ക്ക്‌ ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക്‌ ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌ അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില്‍ അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌ മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന ഒരാല്‍ മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍ പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"

ഛായ

Image
ഉല്‍പ്പത്തി സമദൂര സിദ്ധാന്തത്തിന്‍മേല്‍ മെര്‍ക്കുറിയുടെ ത്രിമാന കവചം അനന്തം ആഴത്തെളിമ തീപിടിച്ച കപ്പല്‍പ്പായകളില്‍ ആര്‍ക്കമെഡീസ്‌ പഴമ്പെരുമ സില്‍വിയാപ്ളാത്ത്‌ ഇടപ്പള്ളി നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍ നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന ഛായ ചിതറി വീണുടഞ്ഞാലും അദ്വൈതം വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം ചിരിച്ചും കരഞ്ഞും ചിരിപ്പിച്ചും കരയിപ്പിച്ചും അസൂയപ്പെട്ടും പെടുത്തിയും ദ്വേഷിച്ചും അഹങ്കരിച്ചും പേടിച്ചും പ്രണയിച്ചും തലയ്ക്കു തീപിടിച്ചും മുങ്ങി മരിച്ചു മറഞ്ഞ നിലവിളികളിലൊന്നില്‍ ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം. ഛായ ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌ മുന്നറിയിപ്പിന്റെ പിന്‍കാഴ്ച മുഖത്ത്‌ പൊട്ടിമുളച്ച്‌ നിറഞ്ഞു കവിഞ്ഞ്‌ ഉണങ്ങിയൊടുങ്ങിയ കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌ ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം ശിശിരം കറുപ്പുകൊഴിഞ്ഞു തുടങ്ങിയ കോണിഫറസ്‌ വനങ്ങ

യാത്ര

Image
നടക്കുകയായിരുന്നു; രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ! ഞാനൊറ്റയ്ക്ക്‌! നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില പിന്നില്‍... ? ഇരുട്ട്‌ തന്നെ എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു ചിരിയില്ല ഒച്ചയില്ല ആരുമില്ല അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു തെരുവു ബള്‍ബ്‌ ഇനി? മുകളിലേയ്ക്കു നോക്കുമ്പോള്‍... ഹൗ! എന്റെ കുഞ്ഞു നക്ഷത്രം മാത്രം ദൈവത്തിന്റെ കണ്ണ്‌ എന്റെ കണ്ണായ ദൈവം ദൈവമേ ഞാന്‍! വേഗം നടന്നു.